Tuesday, August 19, 2025
സഭ പീഡിപ്പിക്കപ്പെടുന്ന സഭാസമൂഹങ്ങൾക്കും വ്യക്തികൾക്കും ഒപ്പം: മാർ റാഫേൽ തട്ടിൽ
സിറോ മലബാർ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനം ഉദ്ഘാടന ചടങ്ങിൽ നിന്ന്
കൊച്ചി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന സഭാസമൂഹങ്ങളും വ്യക്തികളും തനിച്ചല്ലെന്നും സഭ അവരുടെയൊപ്പം എന്നും ഉണ്ടാകുമെന്നും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സിറോ മലബാർ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ ആസ്ഥഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് സിനഡ് നടക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 52 മെത്രാന്മാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഓഗസ്റ്റ് 29ന് സിനഡ് സമാപിക്കും.
രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ ആധുനിക ഇന്ത്യ കൈവരിച്ച പുരോഗതികളെ പ്രസംഗത്തിൽ മേജർ ആർച്ച് ബിഷപ്പ് അനുസ്‌മരിച്ചു. സ്വതന്ത്ര ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് ക്രൈസ്‌തവർ നേരിടുന്ന പീഡനങ്ങൾ, ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്‌റ്റ് ചെയ്‌ത് ജയിലിൽ അടച്ചത് ഉൾപ്പെടെ അനുസ്മരിച്ച അദ്ദേഹം, ക്രൈസ്‌തവർക്കുനേരെ രാജ്യത്തുടനീളം വർധിച്ചുവരുന്ന ആക്രമണങ്ങളെ അപലപിക്കുകയാണെന്നും വ്യക്തമാക്കി. “വർധിച്ചുവരുന്ന പ്രതിസന്ധികളുടെ മുൻപിൽ നഷ്ടധൈര്യരായി സുവിശേഷ ദൗത്യത്തിൽനിന്നും നാം ഒരിക്കലും പിന്നോട്ടുപോകാൻ പാടില്ല" അദ്ദേഹം പറഞ്ഞു. സഭയുടെ അജപാലന ശൈലിയിലും ക്രമീകരണങ്ങളിലും കാലോചിതമായി സ്വീകരിക്കേണ്ട മാറ്റങ്ങളെയും പരിഷ്കരണങ്ങളെയും കുറിച്ച് ആഴത്തിൽ ചിന്തിക്കേണ്ട ദിവസങ്ങളാണിതെന്നും മേജർ ആർച്ച് ബിഷപ്പ് ഓർമിപ്പിച്ചു.
Monday, August 18, 2025
കത്തോലിക്കാ കോൺഗ്രസ് നേതൃത്വ പരിശീലനശില്പശാല
![]() |
കത്തോലിക്കാ കോൺഗ്രസ് കേന്ദ്രസമിതി കാഞ്ഞിരപ്പള്ളി രൂപതയിൽ നടത്തിയ നേതൃത്വ പരിശീലന ശില്പശാല രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യുന്നു |
കാഞ്ഞിരപ്പള്ളി : സഭയിലും സമുദായത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ പ്രവർത്തിക്കാൻ ഇച്ഛാശക്തിയുള്ള അല്‌മായരുണ്ടാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കത്തോലിക്കാ കോൺഗ്രസ് കേന്ദ്രസമിതി നടത്തിയ നേതൃത്വപരിശീലന ശില്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ പുളിക്കൽ. ഗ്ലോബൽ ഡയറക്‌ടർ ഡോ. ഫിലിപ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ് കെ.കെ. ബേബി കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത്, ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, വൈസ് പ്രസിഡന്റുമാരായ കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, ജോമി കൊച്ചുപറമ്പിൽ, കെ.സി. ജോർജ് കോയിക്കൽ എന്നിവർ പ്രസംഗിച്ചു.
Friday, August 15, 2025
ആശ്രയ ട്രസ്റ്റ് റേഡിയേഷൻ ചികിത്സയ്ക്ക് സഹായം നൽകുന്നു
ഗാന്ധിനഗർ നിർധനരായ കാൻസർ രോഗികൾക്ക് മെഡി ക്കൽ കോളജ് ആശുപത്രിയിൽ റേഡിയേഷൻ ചികിത്സ ചെയ്യു ന്നതിന് ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ധനസഹായം നൽകും. ആവശ്യമുള്ളവർ റജിസ്റ്റർ ചെയ്യ ണമെന്ന് അധികൃതർ അറിയിച്ചു. ചികിത്സയ്ക്കായി മെഡിക്കൽ കോളജിൽ വരുന്ന രോഗികൾക്കും കൂ ട്ടിരിപ്പുകാർക്കും സൗജന്യ താമ സവും ഭക്ഷണവും ലഭിക്കുമെന്ന് സെക്രട്ടറി ഫാ. ജോൺ ഐപ് മങ്ങാട്ട് അറിയിച്ചു.
വയോധികർക്ക് ആശ്വാസമാകാൻ ഓർത്തഡോക്സ് സഭയുടെ 'ചാരെ' പദ്ധതി
പത്തനംതിട്ട: ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കുന്ന വയോധികർക്ക് ആശ്വാസവും സാന്ത്വനവും പകരാൻ ഓർത്തഡോക്‌സ് സഭയുടെ വയോജന ശ്രദ്ധ പദ്ധതി 'ചാരെ'. ഉപജീവനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് ഉറ്റവർ പോകുമ്പോൾ വീടുകളിൽ തനിച്ചാകുന്ന മാതാപിതാക്കൾക്ക് ആവശ്യമായ കരുതൽ ഉറപ്പാക്കാനുള്ള ലക്ഷ്യം. ഓരോ ആഴ്ചയിലും പദ്ധതിയു ടെ സേവനം ലഭ്യമാകും. മാക്കാം കുന്ന് സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ 17ന് 2 പരിശുദ്ധ ബസേലിയോ മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം നിർവഹിക്കും. ഡോ. എബ്രഹാം മാർ സെറാഫിം അധ്യക്ഷത വഹിക്കും. അഖില മലങ്കര പ്രാർത്ഥനായോഗത്തിൻ്റെ നേതൃത്വത്തിലാണ് പദ്ധതി. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത മുഖ്യസന്ദേശം നൽകും. കേരളത്തിലെ എല്ലാ ഭദ്രാസനങ്ങളിൽ നിന്നും പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. പരുമല സെൻറ് ഗ്രിഗോറിയോസ് ആശുപത്രിയുടെ നേതൃത്വത്തിൽ 12ന് സൗജന്യ പരിശോധന ക്യാമ്പ് നടത്തി. തിരഞ്ഞെടുക്കപ്പെട്ട 50 വോളണ്ടിയർമാരാണ് സേവനരംഗത്തുള്ളതെന്ന് അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഫാ.ബിജു മാത്യു പ്രക്കാനം, സജു ജോർജ്, നിധിൻ മണക്കാട്ടുമണ്ണിൽ, ഫാ. എബി സാമുവൽ എന്നിവർ പറഞ്ഞു
Tuesday, August 12, 2025
ചരിത്രത്തിലേക്ക് ഒരു ബൈബിൾ പകർത്തൽ
6800 പേർ ചേർന്ന് ബൈബിൾ പകർത്തി എഴുതി
![]() |
ബൈബിൾ പകർത്ത് ഉൽഘാടനം കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ ദീയസ്‌കോറോസ് നിർവഹിക്കുന്നു |
40 ദിവസത്തെ ആത്മീയ ഒരുക്കത്തിനുശേഷം ഞായറാഴ്ച കുർബ്ബാനക്കുശേഷം ഒരേസമയം വേദപുസ്‌തകം പകർത്തി. പാമ്പാടി മേഖലയിലെ പങ്ങട സെയ്ൻറ് മേരീസ് ഓർത്തഡോക്സ‌് പള്ളിയിൽ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് ബൈബിളിലെ ആദ്യപുസ്തകമായ ഉല്പത്തി പുസ്‌കത്തിന്റെ ഒന്നാം അധ്യായത്തിൻ്റെ ആദ്യഭാഗം എഴുതി ഉദ്ഘാടനം നിർവഹിച്ചു.
![]() |
പുതുപ്പള്ളി പള്ളിയിൽ 'മെൽസോ' തിരുവചനം പകർത്തലിനായി പള്ളിയിൽ നിന്ന് നീങ്ങുന്നു |
പകർത്തിയെഴുതുന്ന പദ്ധതിയിൽ പങ്കാളികളാകുന്നവർക്ക് എഴുതേണ്ട വേദഭാഗങ്ങൾ നിശ്ചയിച്ചുനൽകിയിരുന്നു. ഒരേതരം പേപ്പറിൽ, ഒരേ തരം പേനകൊണ്ടാണ് പകർത്തി എഴുതിയത്.
പൂർത്തീകരിക്കുന്ന വേദപുസ്‌തകം മെത്രാസന കേന്ദ്രമായ പാമ്പാടി തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന മാർ കുറിയാക്കോസ് ദയറായിൽ ശതോത്തര സുവർണ ജൂബിലിയുടെ ഓർമ്മക്കായി സൂക്ഷിക്കും.
ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ.ഡോ. തോമസ് പി. സഖറിയ, ഡയറക്‌ടർ വിനോദ് എം.സഖറിയ, സെക്രട്ടറി കുറിയാക്കോസ് തോമസ്, ജനറൽ കൺവീനർമാരായ ഏബ്രഹാം ജോൺ, അജിത് മാത്യു, വി.വി. വറുഗീസ് എന്നിവർ നേതൃത്വം നൽകി.
.
Friday, August 8, 2025
6800 പേർ ഒരേസമയം ബൈബിൾ പകർത്തിയെഴുതുന്നു
നേതൃത്വം നൽകുന്നത് മലങ്കര ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനം
ഒഡീഷയിലും ക്രിസ്ത്യൻ വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്‌റംഗ്ദൾ ആക്രമണം
രണ്ട് വർഷം മുമ്പ് മരിച്ചുപോയ ഒരു ക്രിസ്ത്യൻ വിശ്വാസിയുടെ വീട്ടിൽ നടന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ രണ്ട് വൈദികരും ഒരു കൂട്ടം കന്യാസ്ത്രീകളും ഗ്രാമത്തിലേക്ക് പോയിരുന്നു. വൈകുന്നേരം 5 മണിക്കാണ് അവർ എത്തിയത്, രാത്രി 8 മണിക്ക് ചടങ്ങുകൾ അവസാനിച്ചു. അവരുടെ മടക്കയാത്രയിലാണ് ആക്രമണം നടന്നത്.
പരാതിയിൽ പറയുന്നതനുസരിച്ച്, ഏകദേശം 70 ഓളം ബജ്റംഗ്ദൾ പ്രവർത്തകർ വഴി തടഞ്ഞുനിർത്തി ആക്രമിച്ചു. അക്രമികൾ പുരോഹിതരുടെ മോട്ടോർ സൈക്കിൾ തള്ളിയിടുകയും, ശാരീരികമായി ആക്രമിക്കുകയും, വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. അവരുടെ മൊബൈൽ ഫോണുകളും പിടിച്ചുപറിച്ചതായി റിപ്പോർട്ടുണ്ട്
അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനു ശേഷം പോലീസ് എത്തി സംഘത്തെ രക്ഷപ്പെടുത്തി. എങ്കിലും, അവരുടെ ഫോണുകൾ ഇതുവരെ കണ്ടെടുത്തിട്ടില്ല. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകാൻ ഇരകൾ തീരുമാനിച്ചു.
Monday, August 4, 2025
ഫാ.തോമസ് വർഗീസ് കാവുങ്കലിൻ്റെ സംസ്കാരം നാളെ
പങ്ങട:മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദികനും കോട്ടയം ഭദ്രാസനത്തിൻ്റെ മുൻ സെക്രട്ടറിയുമായ അന്തരിച്ച ഫാ.തോമസ് വർഗീസ് കാവുങ്കലിൻ്റെ (73) മൃതദേഹം ഇന്ന് വൈകിട്ട് 5.30ന്. വസതിയിൽ കൊണ്ടുവരും. സംസ്‌കാരം നാളെ 1.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 3ന് പങ്ങട സെൻ്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ.
കോട്ടയം ഭദ്രാസനം വൈദിക സംഘം മുൻ സെക്രട്ടറിയും ബാലസമാജം, യുവജനപ്രസ്ഥാനം ഭദ്രാസന മുൻ വൈസ് പ്രസിഡൻറുമാണ്.
ഭാര്യ: അയ്മനം കല്ലുപുരയ്ക്കൽ ശാന്തമ്മ ജേക്കബ് (റിട്ട. അധ്യാപിക, എംഡി എച്ച്എസ്എസ് കോട്ടയം).
മക്കൾ: ധനുജ എൽസ വർഗീസ് (യുകെ), മേയ്‌ജ മേരി വർഗീസ് (ദുബായ്).
മരുമക്കൾ: ജെറിൻ ജോസഫ് കൂരകത്ത് പറമ്പിൽ പയ്യപ്പാടി (യുകെ), നിജു ഫിലിപ്പ് കളിക്കൽ പാങ്ങട (ദുബായ്).
അനാഥ പ്രതിമയായി അർണോസ് പാതിരി, സംസ്‌കൃത- മലയാള കൃതികൾ രചിച്ച ആദ്യ വിദേശി
തൃശൂർ: സംസ്‌കൃത- മലയാള കൃതികൾ രചിച്ച ആദ്യ വിദേശിയായ ജർമ്മൻ മിഷണറി അർണോസ് പാതിരിയുടെ വെങ്കല പ്രതിമ മഴയും വെയിലുമേറ്റു നശിക്കുന്നു. തിരുവനന്തപുരം ലയോള കോളേജ് വളപ്പിലാണ് പ്രതിമുള്ളത്. 1995 മാർച്ചിലാണ് പ്രതിമ നിർമ്മിക്കാൻ സർക്കാർ രണ്ടുലക്ഷം രൂപ അനുവദിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രി ജംഗ്ഷനിൽ സ്ഥാപിക്കാനായിരുന്നു തീരുമാനം. പക്ഷേ നടപ്പായില്ല.
മൂന്ന് ലക്ഷം രൂപയ്ക്ക് നിർമ്മിച്ച ആറടി ഉയരമുള്ള പ്രതിമയ്ക്ക് 500 കിലോഗ്രാം ഭാരമുണ്ട്.
പ്രതിമ തൃശൂരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മാർ അപ്രേം മെത്രാപ്പൊലീത്ത, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവർ മുഖ്യമന്ത്രിക്കും മന്ത്രിമാരായ കെ.രാജൻ രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർക്കും നിവേദനം നൽകിയിരുന്നു. അർണോസ് പാതിരി രചനകൾ നടത്തിയിരുന്നത് തൃശൂരിൽ വച്ചായിരുന്നു. മരിച്ചതും തൃശൂരിലായിരുന്നു. 1732ലായിരുന്നു അന്ത്യം. ഭാരതീയ വിജ്ഞാനം വിദേശത്തെത്തിച്ച പാതിരിയെ അറിവിൻ്റെ സമൂഹമെന്നാണ് സുകുമാർ അഴീക്കോട് ഒരിക്കൽ വിശേഷിപ്പിച്ചത്.
പാഠപുസ്തകങ്ങളിലുംഅവഗണന
പാതിരിയുടെ പുത്തൻപാന, സ്കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്താനുള്ള അപേക്ഷയും ജീവചരിത്രവും കൃതികളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. പാതിരിയുടെ പേരിലുള്ള ഈശോസഭ വൈദികരുടെ നേതൃത്വത്തിൽ വേലൂരിലെ അർണോസ് അക്കാദമിക്ക് വാർഷിക ഗ്രാൻഡ് അനുവദിക്കണമെന്ന ആവശ്യവും നടപ്പായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി റിട്ട. അദ്ധ്യാപകൻ ജോൺ കളിയത്ത് മുഖ്യമന്ത്രി പങ്കെടുത്ത മുഖാമുഖം പരിപാടിയിലും നിവേദനം നൽകിയിരുന്നു.
'അർണോസ് അക്കാഡമിയുടെ നിവേദനത്തിൽ പ്രതിമ സ്ഥാപിക്കാൻ സ്ഥലം അനുവദിക്കാനാകില്ലെന്നായിരുന്നു സാംസ്കാരിക വകുപ്പിൻ്റെ മറുപടി. എത്രയോ പ്രതിമകൾ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്നുണ്ട്. ഇത് വിവേകമല്ലേ?
ഡോ. ജോർജ് തേനാടിക്കുളം,
ഡയറക്ടർ, അർണോസ് അക്കാഡമി വേലൂർ
വയനാട്ടിൽ പാസ്റ്ററെ ഭീഷണിപ്പെടുത്തിയ ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്
Source: Kerala Kaumudi
സിഎസ്ഐ കൊല്ലം - കൊട്ടാരക്കര മഹാ ഇടവക: റവ. ജോസ് ജോർജ് നിയുക്‌ത ബിഷപ്
ചെന്നൈ എസ്എസ്ഐ സഭ കൊല്ലം കൊട്ടാരക്കര മഹാ ഇടവക നിയുക്‌ത ബിഷപ്പായി റവ. ജോസ് ജോർജിനെ തിരഞ്ഞെടുത്തു. നിലവിൽ വൈദീക സെക്രട്ടറി ആയ ഇദ്ദേഹം ആയൂർ അസുരമംഗലം എസ്എസ്ഐ ഇടവകാംഗവും കൊല്ലം കത്തീഡ്രൽ വികാരിയുമാണ്.
ചെന്നൈയിലെ സിനാഡ് സെക്രട്ടറിയേറ്റ് ആസ്ഥാനത്ത് നടന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. കൊല്ലം - കൊട്ടാരക്കര മഹായിടവകയുടെ രണ്ടാമത്തെ ബിഷപ്പാണ് റവ. ജോസ് ജോർജ്.
Sunday, August 3, 2025
തോമസ് എബ്രഹാം കോറെപ്പിസ്‌കോപ്പയുടെ സംസ്കാരം നാളെ
ഭാര്യ: തൃക്കോതമംഗലം വാഴക്കാല നരിമറ്റത്തിൽ പരേതയായ അന്നമ്മ (റിട്ട. പ്രധാനധ്യാപിക, സെൻറ് തോമസ് ഹൈസ്‌കൂൾ, കാർത്തികപ്പളളി).
മക്കൾ: ജോജി (കോൺട്രാക്ടർ), ജോബി (യുകെ), ജ്യോതി (അധ്യാപിക, ഷാർജ ഇന്ത്യൻ സ്‌കൂൾ, ജുവൈസ്)
മരുമക്കൾ: ബിബി മുതിയിക്കൽ (അരീപ്പറമ്പ്), അജിൽ കല്ലടയിൽ (വാഴൂർ), കിരൺ പാറയടിയിൽ (റാന്നി).
തത്സമയം
https://www.youtube.com/live/29q_T4MZx5A?si=7_6G3JdTbd38യുട്ട്
Saturday, August 2, 2025
ഓർത്തഡോക്‌സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് മാർ അപ്രേമിന് ചുമതലകൾ തിരികെ നൽകി
കോട്ടയം അടൂർ - കടമ്പനാട് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. സഖറിയാസ് മാർ അപ്രേമി നു നേരത്തേ നടത്തിയ ചുമതലകൾ തിരികെ ഓർത്തഡോ ക്സ് സഭ എപ്പിസ്കോപ്പൽ സുന്ന ഹദോസ് തീരുമാനിച്ചു. സഭാതർ ക്കം സംബന്ധിച്ച് അദ്ദേഹം നട ത്തിയ പ്രസംഗം വിവാദമായതിനെ തുടർന്ന് ചുമതലകളിൽനിന്ന് മാറ്റി നിർത്തിയിരുന്നു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാ തോലിക്ക ബാവയുടെ അധ്യക്ഷ തയിൽ സഭയിലെ മുഴുവൻ മെത്രാപ്പൊലീത്തമാരും പങ്കെടുത്ത സു ന്നഹദോസ് സമാപിച്ചു.
സഭയുടെ അടിസ്ഥാന പ്രമാണത്തിൽ ഉറച്ചുനിന്ന് വൈദികരുടെ ഇടയശുശ്രൂഷ കാലികമാക്കാൻ തയ്യാറാക്കിയ രൂപരേഖ സുന്നഹ ദോസ് അംഗീകരിച്ചു. ശാസ്താം കോട്ട മൗൺട് ഹോറേബ് ആശ്ര മത്തിൻ്റെയും സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനത്തിൽ ഉൾപ്പെട്ട സെൻ്റ് ഗ്രിഗറി ആശ്രമത്തിൻ്റെയും നിയമാവലികൾക്ക് ഗീകാരം നൽകി.
1977 മുതൽ 2025 വരെയുള്ള സുന്നഹദോസുകളിലെ പ്രധാന തീരുമാനങ്ങൾ കോർത്തിണക്കി പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ : പ്രകാശനം കുര്യാക്കോസ് മാർ ക്ലമ്മീസ് വലിയ മെത്രാപ്പൊലി: ത്തയ്ക്കു നൽകി പരിശുദ്ധ കാതോലിക്കാ ബാ വാ നിർവഹിച്ചു.
സുന്നഹദോ എസ് സെക്രട്ടറി ഡോ.യൂഹാ നോൺ മാർ ക്രി സോസ്റ്റമോസ് റിപ്പോർട്ട് അറിയിച്ചു. ഡോ.
തോമസ് മാർ അത്തനാസി 1 യോസ്, കുര്യാക്കോസ് മാർ ക്ലി മ്മീസ്, യൂഹാ നോൻ മാർ മിലിത്തിയോസ്,
സഖറിയ മാർ സേവേറിയോസ് എന്നിവർ ധ്യാന യോഗങ്ങൾക്ക് നേതൃത്വം നൽകി.
ഫ്രാൻസിസ് മാർപാപ്പ, ആർച്ച് ബിഷപ് മാർ അപ്രേം, മുൻ മുഖ്യ മന്ത്രി വി.എസ്.അച്യുതാനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ അനുശോചനം രേഖപ്പെടുത്തി. ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ആശംസകൾ നേർന്നു.
Wednesday, July 30, 2025
കന്യാസ്ത്രീ അറസ്റ്റ്: സഭകൾ സമരത്തിൽ
കൊച്ചി: ഛത്തീസ്‌ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ ക്രൈസ്തവസഭകളും സംഘടനകളും പ്രത്യക്ഷ സമരം ആരംഭിച്ചു. സഭകളുടെ കൂട്ടായ്മയായ അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ് ഓഗസ്റ്റ് മൂന്നിന് വിവിധ കേന്ദ്രങ്ങളിൽ 'മതസ്വാതന്ത്ര്യ കൂട്ടായ്മ' സംഘടിപ്പിക്കുമെന്ന് പ്രസിഡൻ്റ് ബിഷപ്പ് ഉമ്മൻ ജോർജ്, കേരള റീജനൽ ലാറ്റിൻ കാത്തലിക് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. ജിജു ജോർജ് അറക്കത്തറ എന്നിവർ അറിയിച്ചു.
ഇടവകകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന്
കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ് അറിയിച്ചു.
Tuesday, July 22, 2025
ബിഷപ്പ് ഡോ. കെ.റൂബൻ മാർക്ക് സിഎസ്ഐ മോഡറേറ്റർ
ചെന്നൈ: സിഎസ്ഐ സഭാധ്യക്ഷനായി കരിംനഗർ ബിഷപ്പും നിലവിലെ ഡപ്യൂട്ടി മോഡറേറ്ററുമായ ഡോ. കെ.റൂബൻ മാർക്കിനെ തിരഞ്ഞെടുത്തു. മദ്രാസ് ഹൈക്കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് വി. ഭാരതിദാസൻ്റെ മേൽനോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ്. കേരളത്തിലെ മഹാ ഇടവകകളിൽ നിന്നടക്കമുള്ള പ്രതിനിധികളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. കൗൺസിൽ രൂപീകരിക്കാത്ത സൗത്ത് കേരള മഹായിടവകയിൽ നിന്നൊഴികെ കേരളത്തിലെ മറ്റെല്ലാ മഹായിടവകകളിൽ നിന്നുമുള്ള ബിഷപ്പുമാർ അടക്കം 318 പ്രതിനിധികളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്.
മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മുൻ മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലം സ്ഥലം ഒഴിയേണ്ടി വന്നിരുന്നു, തുടർന്നാണ് പുതിയ സഭാധ്യക്ഷനുള്ള തിരഞ്ഞെടുപ്പ് നടന്നത്. ആറു മാസമാണ് പുതിയ മോഡറേറ്ററുടെ കാലാവധി.
സിഎസ്ഐ സഭാ മോഡറേറ്ററായി ബിഷപ്പ് ധർമരാജ് റസാലത്തെ തിരഞ്ഞെടുത്തത് 2024 ഏപ്രിൽ റദ്ദാക്കിയ ഹൈക്കോടതി, സുതാര്യമായി തിരഞ്ഞെടുപ്പ് നടത്താൻ വിരാമമിട്ട ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ആർ.ബാലസുബ്രഹ്മണ്യം, ജസ്‌റ്റിസ് വി.ഭാരതിദാസൻ എന്നിവരെ അഡ്മിനിസ്ട്രേറ്റർമാരായും നിയോഗിച്ചിരുന്നു. ഈ ഉത്തരവു സുപ്രീം കോടതിയും ശരിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പിനുള്ള നടപടികൾ തുടങ്ങിയത്.
Monday, July 21, 2025
തോമസ് ഏബ്രഹാം കോർഎപ്പിസ്കോപ്പാ അന്തരിച്ചു
കോട്ടയം: സഭയുടെ കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദീകനും, പഴയ സെമിനാരി മുൻ മാനേജരുമായ, വെരി റവ. തോമസ് ഏബ്രഹാം കോർഎപ്പിസ്കോപ്പാ, കുറിയന്നൂർ ( കപ്പലാംമൂട്ടിൽ അച്ചൻ- 78) യുഎസിൽ അന്തരിച്ചു. മീനടം സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി ആണ് മാതൃഇടവക. സംസ്കാരം പിന്നീട്. യുഎസിൽ ഉള്ള ബന്ധുവിന്റെ വീട്ടിൽ വിസിറ്റിംഗ് പോയതായിരുന്നു. കോട്ടയത്തെ പ്രമുഖ പള്ളികളിലും വൈദികനായി ശുശ്രൂഷ ചെയ്തിട്ടുള്ള ഇദ്ദേഹം ടി എം യു പി സ്കൂളിൽ പ്രധാന അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇടവക പള്ളി വന്ദ്യ അച്ചന്റെ പൗരോഹിത്യ കനക ജൂബിലി ആഘോഷിച്ചത് ഈ 2025 വർഷമായിരുന്നു. ഏറെക്കാലമായി പാമ്പാടി ഇലകൊടിഞ്ഞിയിലുള്ള സ്വന്തം ഭവനത്തിൽ വിശ്രമ ജീവിതത്തിൽ ആയിരുന്നു.
ഭാര്യ: പരേതയായ അന്നമ്മ വർഗീസ്
Tuesday, January 21, 2025
വയലേലകൾ പാടും കുട്ടിക്കർഷകരുടെ വിജയഗാഥ
പെരുമ്പാവൂർ: കൃഷിക്ക് വളക്കൂറുള്ള മലയാറ്റൂർ മലഞ്ചെരുവിന്റെറെ മണ്ണിൽ വേരുറച്ച കാർഷിക സംസ്കാരവും പൈതൃകവും ദൃഢപ്പെടുത്തുകയാണ് കോടനാട് ബസേലിയോസ് മാർ ഔഗേൻ പബ്ലിക് സ്കൂൾ. കാർഷിക വിദ്യാഭ്യാസത്തിന് പുതിയ പദ്ധതികൾ നടപ്പാക്കി മാനേജ്മെന്റ് കുട്ടികളെ പ്രാപ്തരാക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങ ളായി നെല്ല്, തിന, മരച്ചീനി, മരത്തോണി നെല്ല് എന്നിവയുൾപ്പെടെ വിവിധ വിളകൾ വിദ്യാർത്ഥികൾ വിജയകരമായി കൃഷി ചെയ്യുന്നുണ്ട്.
ചേറിൽ വിളയുന്ന നെല്ലിൻ്റെ പ്രാധാന്യത്തെ കുറി ച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളിൻ്റെ കാർഷികയാത്ര ആരംഭിച്ചത്. മണ്ണൊരുക്കൽ, വിത്ത് തെരഞ്ഞെടുപ്പ്, കുരുപ്പിക്കൽ, ജലസേചനം, കള പറിക്കൽ, വള പ്രയോഗം, കീടപ്രതിരോധം തുടങ്ങി വിളവെടുപ്പ് വരെ കുട്ടികൾ മുൻപന്തിയിൽ നിന്ന് ചെയ്തുവരുന്നു. പരിചയസമ്പന്നരായ കർഷകരുടെ നിരന്തര സന്ദർശനവും നിർദ്ദേശങ്ങളും അവർക്ക് പ്രചോദനമായി. അരിവാൾ ഉപയോഗിച്ച് പരമ്പരാഗതരീതിയിൽ കുട്ടികൾ നെല്ലുകൊയ്യുന്നത് രക്ഷിതാക്ക ൾക്കും വേറിട്ട അനുഭവമായി.
ജീവിതശൈലി രോഗങ്ങൾ മൂലമുണ്ടാകുന്ന ആ രോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായ ചെറു ധാന്യങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി തിന, കൂവരവ്, ചാമ, കുതിരവാലി, റാഗി, ചോളം തുടങ്ങിയവ രണ്ടാം വർഷം കൃഷിയിറക്കി.
വിവിധയിനം മില്ലറ്റുകളുടെ കൃഷിരീതി, വളപ്രയോഗം, വിളവെടുപ്പ് എന്നിവയോടൊപ്പം ഇവയുടെ പ്രതിരോധശേഷിയും പോഷക ഗുണങ്ങളും കുട്ടികൾ തൊട്ടറിഞ്ഞു. മരച്ചീനി കൃഷിയിലൂടെ പരമ്പരാഗത ഭക്ഷണത്തിൻ്റെ വൈവിധ്യവും വിപണനത്തിലും പ്രാവീണ്യം നേടി.
2014ൽ വയനാട്ടിലെ പാരമ്പര്യ കർഷകൻ സുനിൽകുമാറുമായി സഹകരിച്ച് പൈതൃക നെല്ലിനമായ മരത്തൊണ്ടി കൃഷി ചെയ്തു. പുരയിട കൃഷി യുടെ സമാനമായ സ്‌കൂൾ മുറ്റത്തെ കൃഷി സംരംഭം നാഗരിക കൃഷി രീതികൾക്ക് മാതൃകയാണ്. ടെറസ് വരാന്ത പരമാവധി പ്രയോജനപ്പെടുത്തുന്നത് എങ്ങനെയെന്ന് കുട്ടികൾ കണ്ടറിഞ്ഞ് പ്രചരിപ്പിച്ചു. ഇതിലൂടെ വിദ്യാർഥികളുടെയും ജീവനക്കാരുടെയും ഇടവേളകൾ ഫലപ്രദമായി വിനിയോഗിക്കാനായി. പഴങ്ങൾ, പച്ചക്കറികൾ, ഔഷധസസ്യങ്ങൾ വളർത്തി ചെറുകിട കൃഷിയുടെ സാധ്യത മനസിലാക്കി. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യത കൃഷിയിൽ വിജയകരമായി പ്രയോജനപ്പെടുത്തുന്നതിന് ഡ്രോൺ ഉപയോഗപ്പെടുത്തുന്നു.
വിദ്യാർഥികൾക്കും പ്രാദേശിക കർഷകർക്കുമായി സംഘടിപ്പിച്ച ഡ്രോൺ ഉപയോഗ പരിശീലന ത്തിലൂടെ കൃത്യമായ കൃഷി വിള നിരീക്ഷണം, വിളവ് ഉത്തമീകരണം, മരുന്ന് തളിക്കൽ, വളം നൽകൽ എന്നിവക്കുള്ള പാഠമായി. ജൈവവളങ്ങളായ ഫിഷ് അമിനോ ആസിഡ്, മുട്ട അമിനോ ആസിഡ്, ജീവാണുവളം എന്നിവ നിർമിക്കുന്നതിന് ഇതിനോടകം കുട്ടികൾ സ്വയം പര്യാപ്തരായിട്ടുണ്ട്.
Tuesday, December 24, 2024
PRESIDENT OF INDIA’S GREETINGS ON THE EVE OF CHRISTMAS
PM participates in Christmas Celebrations hosted by the CBCI
കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ഇന്ന് സിബിസിഐ സെൻറർ പരിസരത്ത് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ ആസ്ഥാനത്ത് ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നത്. കർദ്ദിനാൾമാർ, ബിഷപ്പുമാർ, സഭയിലെ പ്രമുഖ നേതാക്കൾ എന്നിവരുൾപ്പെടെ ക്രിസ്ത്യൻ സമൂഹത്തിലെ പ്രധാന നേതാക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി.
രാജ്യത്തെ പൗരന്മാർക്കും ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ സമൂഹത്തിനും ക്രിസ്മസ് ആശംസകൾ നേർന്ന പ്രധാനമന്ത്രി, ദിവസങ്ങൾക്ക് മുമ്പ് കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ്റെ വസതിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തിരുന്നു, ഇന്ന് ഈ പരിപാടിയിൽ എല്ലാവരുമായി പങ്കുചേരാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) സംഘടിപ്പിച്ചത്. സിബിസിഐയുടെ 80-ാം വാർഷികം ആഘോഷിക്കുന്ന ഈ സന്ദർഭം പ്രത്യേകമാണ്. ഈ ശ്രദ്ധേയമായ നാഴികക്കല്ലിൽ സിബിസിഐയെയും അതുമായി ബന്ധപ്പെട്ട എല്ലാവരെയും ശ്രീ മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രിയുടെ വസതിയിൽ സിബിസിഐഐക്കൊപ്പം കഴിഞ്ഞ തവണ ക്രിസ്മസ് ആഘോഷിച്ചതിൻ്റെ ഓർമ്മകൾ പ്രധാനമന്ത്രി അനുസ്മരിച്ചു, ഇന്ന് എല്ലാവരും സിബിസിഐ കാമ്പസിൽ ഒത്തുകൂടി. “ഞാൻ ഈസ്റ്റർ സമയത്ത് സെക്രഡ് ഹാർട്ട് കത്തീഡ്രൽ പള്ളിയും സന്ദർശിച്ചിട്ടുണ്ട്, നിങ്ങളിൽ നിന്നെല്ലാം എനിക്ക് ലഭിക്കുന്ന ഔഷ്മളതയ്ക്ക് ഞാൻ നന്ദിയുള്ളവനാണ്. ഈ വർഷമാദ്യം ഇറ്റലിയിൽ നടന്ന G7 ഉച്ചകോടിക്കിടെ കണ്ടുമുട്ടിയ വിശുദ്ധ ഫ്രാൻസിസ് മാർപാപ്പയിൽ നിന്നും എനിക്ക് അതേ വാത്സല്യം അനുഭവപ്പെടുന്നു-മൂന്നു വർഷത്തിനിടെ ഞങ്ങളുടെ രണ്ടാമത്തെ കൂടിക്കാഴ്ച. ഞാൻ അദ്ദേഹത്തെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചു,” ശ്രീ മോദി കൂട്ടിച്ചേർത്തു. സെപ്തംബറിൽ ന്യൂയോർക്കിലേക്കുള്ള തൻ്റെ യാത്രയിൽ കർദ്ദിനാൾ പിയട്രോ പരോളിനെ കണ്ടിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ആത്മീയ സംഗമങ്ങൾ സേവനത്തോടുള്ള പ്രതിബദ്ധതയെ പ്രചോദിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
വിശുദ്ധ ഫ്രാൻസിസ് മാർപാപ്പ ഈയിടെ കർദ്ദിനാൾ പദവി നൽകി ആദരിച്ച കർദ്ദിനാൾ ജോർജ് കൂവക്കാടുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ച്ച പ്രധാനമന്ത്രി അനുസ്മരിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാർ ഈ പരിപാടിയിലേക്ക് ഒരു ഉന്നതതല പ്രതിനിധി സംഘത്തെ അയച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഒരു ഇന്ത്യക്കാരൻ ഇത്തരമൊരു വിജയം നേടുമ്പോൾ രാജ്യം മുഴുവൻ അഭിമാനിക്കുന്നു. ഈ ശ്രദ്ധേയമായ നേട്ടത്തിന് ഞാൻ ഒരിക്കൽ കൂടി കർദിനാൾ ജോർജ്ജ് ക്വാക്കാഡിനെ അഭിനന്ദിക്കുന്നു,” ശ്രീ മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നിരവധി ഓർമ്മകൾ അനുസ്മരിച്ചു, പ്രത്യേകിച്ച് ഒരു ദശാബ്ദം മുമ്പ് യുദ്ധത്തിൽ തകർന്ന അഫ്ഗാനിസ്ഥാനിൽ നിന്ന് ഫാദർ അലക്‌സിസ് പ്രേം കുമാറിനെ രക്ഷിച്ചതിൻ്റെ പൂർത്തീകരണ നിമിഷങ്ങൾ. ഫാദർ അലക്‌സിസ് പ്രേം കുമാറിനെ എട്ട് മാസമായി ബന്ദിയാക്കിയിരുന്നുവെന്നും വിഷമകരമായ സാഹചര്യങ്ങൾക്കിടയിലും അദ്ദേഹത്തെ സുരക്ഷിതമായി വീട്ടിലെത്തിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തിയെന്നും ശ്രീ മോദി എടുത്തുപറഞ്ഞു. “ഞങ്ങൾ വിജയിച്ചപ്പോൾ അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ശബ്ദത്തിലുണ്ടായ സന്തോഷം ഞാൻ ഒരിക്കലും മറക്കില്ല. അതുപോലെ, ഫാദർ ടോമിനെ യെമനിൽ ബന്ദിയാക്കുമ്പോൾ, അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ ഞങ്ങളും അശ്രാന്ത പരിശ്രമം നടത്തി, അദ്ദേഹത്തെ എൻ്റെ വീട്ടിലേക്ക് ക്ഷണിച്ചതിൻ്റെ ബഹുമതി എനിക്കുണ്ടായിരുന്നു. ഗൾഫിൽ പ്രതിസന്ധിയിലായ നഴ്‌സുമാരായ സഹോദരിമാരെ രക്ഷിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ ഒരുപോലെ അശ്രാന്തവും വിജയകരവുമായിരുന്നു”, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഈ ശ്രമങ്ങൾ നയതന്ത്ര ദൗത്യങ്ങൾ മാത്രമല്ല, കുടുംബാംഗങ്ങളെ തിരികെ കൊണ്ടുവരാനുള്ള വൈകാരിക പ്രതിബദ്ധതകളാണെന്നും ശ്രീ മോദി ആവർത്തിച്ചു. ഇന്നത്തെ ഇന്ത്യ, ഒരു ഇന്ത്യക്കാരൻ എവിടെയായിരുന്നാലും, പ്രതിസന്ധി ഘട്ടങ്ങളിൽ അവരെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയായി കണക്കാക്കുന്നു.
കൊവിഡ്-19 പാൻഡെമിക് സമയത്ത് പ്രകടമാക്കിയതുപോലെ, ഇന്ത്യയുടെ വിദേശനയം ദേശീയ താൽപ്പര്യങ്ങൾക്കൊപ്പം മാനുഷിക താൽപ്പര്യങ്ങൾക്കും മുൻഗണന നൽകുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പല രാജ്യങ്ങളും സ്വന്തം താൽപ്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, ഇന്ത്യ 150-ലധികം രാജ്യങ്ങളെ നിസ്വാർത്ഥമായി സഹായിച്ചു, മരുന്നുകളും വാക്സിനുകളും അയച്ചു. ഗയാന പോലുള്ള രാജ്യങ്ങൾ അഗാധമായ നന്ദി പ്രകടിപ്പിക്കുന്നതോടെ ഇത് ആഗോളതലത്തിൽ നല്ല സ്വാധീനം ചെലുത്തി. പല ദ്വീപ് രാഷ്ട്രങ്ങളും പസഫിക് രാജ്യങ്ങളും കരീബിയൻ രാജ്യങ്ങളും ഇന്ത്യയുടെ മാനുഷിക പ്രവർത്തനങ്ങളെ പ്രശംസിക്കുന്നു. ഇന്ത്യയുടെ മനുഷ്യകേന്ദ്രീകൃതമായ സമീപനം 21-ാം നൂറ്റാണ്ടിൽ ലോകത്തെ ഉയർത്തും.
കർത്താവായ ക്രിസ്തുവിൻ്റെ പഠിപ്പിക്കലുകൾ സ്നേഹത്തിനും ഐക്യത്തിനും സാഹോദര്യത്തിനും ഊന്നൽ നൽകുന്നുവെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. അടുത്തിടെ ജർമ്മനിയിലെ ഒരു ക്രിസ്മസ് മാർക്കറ്റിലും 2019 ലെ ശ്രീലങ്കയിൽ നടന്ന ഈസ്റ്റർ ബോംബാക്രമണത്തിലും ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചത് പോലെ, സമൂഹത്തിൽ അക്രമവും തടസ്സവും പടരുമ്പോൾ അത് അദ്ദേഹത്തെ ദുഃഖിപ്പിക്കുന്നു.
ഈ ക്രിസ്തുമസ് ജൂബിലി വർഷത്തിൻ്റെ ആരംഭം കുറിക്കുന്നതിനാൽ, പ്രത്യാശയിൽ ഊന്നിയുള്ള ഈ ക്രിസ്മസ് കൂടുതൽ സവിശേഷമാണെന്ന് ശ്രീ മോദി പ്രസ്താവിച്ചു. “ശക്തിയുടെയും സമാധാനത്തിൻ്റെയും ഉറവിടമായി വിശുദ്ധ ബൈബിൾ പ്രത്യാശയെ കാണുന്നു. പ്രത്യാശയും പോസിറ്റിവിറ്റിയും നമ്മെ നയിക്കുന്നു. മാനവികതയുടെ പ്രതീക്ഷ മെച്ചപ്പെട്ട ലോകത്തിനായുള്ള പ്രത്യാശ, സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള പ്രത്യാശ”, ശ്രീ മോദി കൂട്ടിച്ചേർത്തു.
കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലെ 250 ദശലക്ഷം ആളുകൾ ദാരിദ്ര്യത്തെ അതിജീവിച്ചതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു, ദാരിദ്ര്യത്തിനെതിരായ വിജയം സാധ്യമാകുമെന്ന പ്രതീക്ഷയിൽ ഊന്നി. നമ്മുടെ ആത്മവിശ്വാസത്തിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും തെളിവാണ് ഇന്ത്യയും പത്താം സ്ഥാനത്ത് നിന്ന് അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയിലേക്ക് ഉയർന്നത്. ഈ വികസന കാലഘട്ടം ഭാവിയിൽ പുതിയ പ്രതീക്ഷകൾ കൊണ്ടുവന്നു, സ്റ്റാർട്ടപ്പുകൾ, ശാസ്ത്രം, കായികം, സംരംഭകത്വം തുടങ്ങി വിവിധ മേഖലകളിൽ യുവാക്കൾക്ക് അവസരങ്ങളുണ്ട്. "ഇന്ത്യയിലെ ആത്മവിശ്വാസമുള്ള യുവാക്കൾ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നു, വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്ന് നമുക്ക് പ്രത്യാശ നൽകുന്നു", പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ 10 വർഷത്തിനിടെ, സംരംഭകത്വം, ഡ്രോണുകൾ, വ്യോമയാനം, സായുധ സേന തുടങ്ങിയ മേഖലകളിൽ മികവ് പുലർത്തിക്കൊണ്ട് ഇന്ത്യയിലെ സ്ത്രീകൾ ശ്രദ്ധേയമായ ശാക്തീകരണം കൈവരിച്ചതായി പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സ്ത്രീകളെ ശാക്തീകരിക്കാതെ ഒരു രാജ്യത്തിനും മുന്നേറാൻ കഴിയില്ലെന്ന് അവരുടെ പുരോഗതി എടുത്തുകാണിക്കുന്നു. കൂടുതൽ സ്ത്രീകൾ തൊഴിൽ സേനയിലേക്കും പ്രൊഫഷണൽ തൊഴിൽ സേനയിലേക്കും ചേരുന്നത് ഇന്ത്യയുടെ ഭാവിക്ക് പുതിയ പ്രതീക്ഷ നൽകുന്നതായി ശ്രീ മോദി പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടയിൽ, മൊബൈൽ, അർദ്ധചാലക നിർമ്മാണം തുടങ്ങിയ പര്യവേക്ഷണം ചെയ്യപ്പെടാത്ത മേഖലകളിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ആഗോള ടെക് ഹബ്ബായി സ്വയം സ്ഥാനമുറപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പുതിയ എക്‌സ്പ്രസ് വേകൾ, ഗ്രാമീണ റോഡ് കണക്ഷനുകൾ, മെട്രോ റൂട്ടുകൾ എന്നിവയിലൂടെ അഭൂതപൂർവമായ വേഗതയിൽ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനൊപ്പം സാങ്കേതികവിദ്യയും ഫിൻടെക്കും വഴി രാജ്യം ദരിദ്രരെ ശാക്തീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ നേട്ടങ്ങൾ ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും പ്രചോദിപ്പിക്കുന്നു, ലോകം ഇപ്പോൾ ഇന്ത്യയെ അതിൻ്റെ ദ്രുതഗതിയിലുള്ള വളർച്ചയിലും സാധ്യതയിലും അതേ ആത്മവിശ്വാസത്തോടെ വീക്ഷിക്കുന്നു.
പരസ്‌പരം പരിപാലിക്കാനും പരസ്‌പരം ക്ഷേമത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും പ്രോത്സാഹിപ്പിക്കിക്കൊണ്ട്, പരസ്‌പരം ഭാരം ചുമക്കാനാണ് ബൈബിൾ നമ്മെ പഠിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ചിന്താഗതിയിൽ, സ്ഥാപനങ്ങളും സംഘടനകളും സാമൂഹിക സേവനത്തിൽ നിർണായക പങ്ക് വഹിക്കുന്നു, പുതിയ സ്കൂളുകൾ സ്ഥാപിക്കുക, വിദ്യാഭ്യാസത്തിലൂടെ സമൂഹങ്ങളെ ഉയർത്തുക, അല്ലെങ്കിൽ പൊതുജനങ്ങളെ സേവിക്കുന്നതിനുള്ള ആരോഗ്യ സംരംഭങ്ങൾ നടപ്പിലാക്കുക. തൻ്റെ ശ്രമങ്ങളെ കൂട്ടുത്തരവാദിത്വമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
കരുണയുടെയും നിസ്വാർത്ഥ സേവനത്തിൻ്റെയും പാതയാണ് യേശുക്രിസ്തു ലോകത്തിന് കാണിച്ചു തന്നതെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. നാം ക്രിസ്തുമസ് ആഘോഷിക്കുകയും യേശുവിനെ സ്മരിക്കുകയും ചെയ്യുന്നതിലൂടെ ഈ മൂല്യങ്ങൾ നാം ഉൾപ്പെടുത്താനും എപ്പോഴും നമ്മുടെ കടമകൾക്ക് തിരഞ്ഞെടുക്കാനും കഴിയും. ഇത് നമ്മുടെ വ്യക്തിപരമായ ഉത്തരവാദിത്തം മാത്രമല്ല, സാമൂഹിക കടമ കൂടിയാണ്. 'സബ്‌കാ സാത്ത്, സബ്‌കാ വികാസ്, സബ്‌കാ പ്രയാസ്' എന്ന പ്രമേയത്തിലൂടെ രാഷ്ട്രം ഇന്ന് ഈ മനോഭാവത്തോടെ മുന്നേറുകയാണ്. മുമ്പൊരിക്കലും ചിന്തിക്കാത്ത നിരവധി വിഷയങ്ങൾ ഉണ്ടായിരുന്നു, എന്നാൽ അവ മാനുഷിക വീക്ഷണകോണിൽ ഏറ്റവും ആവശ്യമായിരുന്നു. അവർക്ക് തിരഞ്ഞെടുക്കൽ നൽകി. കർശനമായ നിയമങ്ങളിൽ നിന്നും ഔപചാരികതകളിൽ നിന്നും ഞങ്ങൾ സർക്കാരിനെ പുറത്തെടുത്തു. ഞങ്ങൾ സംവേദനക്ഷമത ഒരു പാരായായി സജ്ജമാക്കുന്നു. ഓരോ ദരിദ്രർക്കും സ്ഥിരമായ വീട്, എല്ലാ ഗ്രാമങ്ങൾക്കും വൈദ്യുതി, ജനജീവിതത്തിലെ ഇരുട്ട് അകറ്റൽ, ശുദ്ധമായ കുടിവെള്ളം, പണത്തിൻ്റെ അഭാവം മൂലം ആർക്കും ചികിത്സ ലഭിക്കാതെ വരാതിരിക്കൽ. അത്തരം സേവനങ്ങളും അത്തരം ഭരണവും ഉറപ്പുനൽകാൻ കഴിയുന്ന ഒരു സെൻസിറ്റീവ് സിസ്റ്റം ഞങ്ങൾ സൃഷ്ടിച്ചു," ശ്രീ മോദി കൂട്ടിച്ചേർത്തു.
ഗവൺമെൻറിൻ്റെ സംരംഭങ്ങൾ വിവിധ സമുദായങ്ങളെ ഗണ്യമായി ഉന്നമിപ്പിച്ചതായി പ്രധാനമന്ത്രി അടിവരയിട്ടു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ, സ്ത്രീകളുടെ പേരിൽ വീടുകൾ നിർമ്മിക്കുമ്പോൾ, അത് അവരെ ശക്തമാക്കുന്നു. നാരി ശക്തി വന്ദൻ നിയമം പാർലമെൻ്റിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിച്ചു. ഒരു കാലത്ത് പാർശ്വവൽക്കരിക്കപ്പെട്ട ഭിന്നശേഷിക്കാരായ സമൂഹം ഇന്ന് പൊതു അടിസ്ഥാന സൗകര്യം മുതൽ തൊഴിൽ വരെയുള്ള എല്ലാ മേഖലകളിലും മുൻഗണന നൽകിയിരിക്കുകയാണെന്ന് ശ്രീ മോദി പറഞ്ഞു. പ്രത്യേക ഫിഷറീസ് മന്ത്രാലയത്തിൻ്റെ രൂപീകരണവും അതുപോലുള്ള പരിപാടികളും കാണുന്നത് പോലെ ഭരണത്തിൻ്റെ സംവേദനക്ഷമത സാമ്പത്തിക വളർച്ചയ്ക്ക് നിർണ്ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. ദശലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുകയും സമ്പദ്വ്യവസ്ഥയെ ഉയർത്തുകയും ചെയ്ത കിസാൻ ക്രെഡിറ്റ് കാർഡും മത്സ്യ സമ്പത്ത് യോജനയും.
രാജ്യത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ ഓരോ വ്യക്തിയുടെയും പങ്ക് എടുത്തുകാണിച്ചുകൊണ്ട് ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് "സബ്ക പ്രയാസ്" അല്ലെങ്കിൽ ഒരു കൂട്ടായ പരിശ്രമത്തെക്കുറിച്ച് ഞാൻ സംസാരിച്ചു. സാമൂഹിക ബോധമുള്ള ഇന്ത്യക്കാർ സ്വച്ഛ് ഭാരത് പോലുള്ള സുപ്രധാന പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകുന്നു, ഇത് സ്ത്രീകൾക്കും കുട്ടികൾക്കും ശുചിത്വവും ആരോഗ്യ ഫലങ്ങളും മെച്ചപ്പെടുത്തുന്നു. തിനയെ പ്രോത്സാഹിപ്പിക്കുക (ശ്രീ അന്ന), പ്രാദേശിക കരകൗശലത്തൊഴിലാളികളെ പിന്തുണയ്ക്കുക, പ്രകൃതി മാതാവിനെയും നമ്മുടെ അമ്മമാരെയും ബഹുമാനിക്കുന്ന “ഏക് പെദ് മാ കെ നാം” കാമ്പെയ്ൻ തുടങ്ങിയ സംരംഭങ്ങൾ ശക്തി പ്രാപിക്കുന്നു. ക്രിസ്ത്യൻ സമൂഹത്തിൽ നിന്നുള്ള പലരും ഈ ശ്രമങ്ങളിൽ സജീവമാണ്. വികാസ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് ഈ കൂട്ടായ പ്രവർത്തനങ്ങൾ അനിവാര്യമാണ്.
കൂട്ടായ പ്രയത്നങ്ങൾ രാജ്യത്തെ മുന്നോട്ട് നയിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. “വികസിത ഇന്ത്യയാണ് ഞങ്ങളുടെ പങ്കിട്ട ലക്ഷ്യം, ഒരുമിച്ച് നമ്മൾ അത് നേടും. ഭാവി തലമുറകൾക്കായി ശോഭനമായ ഒരു ഇന്ത്യ വിട്ടുകൊടുക്കുന്നത് ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഒരിക്കൽ കൂടി, ക്രിസ്തുമസിനും ജൂബിലി വർഷത്തിനും ഞാൻ നിങ്ങൾക്കെല്ലാവർക്കും എൻ്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു”, ശ്രീ മോദി പറഞ്ഞു.
Sunday, December 1, 2024
ADDRESS OF POPE FRANCIS TO PARTICIPANTS IN THE CONFERENCE COMMEMORATING THE CENTENARY OF THE FIRST "ALL RELIGIONS' CONFERENCE" ORGANIZED BY SREE NARAYANA GURU
Respected Swamis of Sivagiri Mutt and followers of Sree Narayana Guru,
Dear Friends,
I am happy to welcome all of you, belonging to diverse religious traditions, who have come from Kerala, India, and from other parts of the world to celebrate the hundredth anniversary of the first “All Religions’ Conference” organized by the spiritual leader and social reformer Sree Narayana Guru. I am pleased to know that you will be taking part in an Interreligious Conference organized – with the support of the Dicastery for Interreligious Dialogue – to commemorate this important event in the history of interreligious dialogue in India and in Asia. The theme chosen for the Conference, “Religions Together for a Better Humanity”, is indeed quite relevant and important for our times.
Sree Narayana Guru dedicated his life to promoting a social and religious awakening by his clear message that all human beings, regardless of their ethnicity or their religious and cultural traditions, are members of the single human family. He insisted that there should be no discrimination against anyone in any way and at any level. His message is pertinent to our world today, where we witness growing instances of intolerance and hatred between peoples and nations. Sadly, displays of discrimination and exclusion, tensions and violence based differences of ethnic or social origin, race, colour, language and religion are a daily experience of many individuals and communities, most especially among the poor, the powerless and those without a voice.
In the Document on Human Fraternity for World Peace and Living Together which I signed along with the Grand Imam of Al-Azhar Ahmad Al-Tayyeb, we stated that God “has created all human beings equal in rights, duties and dignity, and has called them to live together as brothers and sisters” (Abu Dhabi, 4 February 2019). All religions teach the fundamental truth that as children of one God we must love and honour one another, respect diversities and differences in a spirit of fraternity and inclusion, and take care of each other and the earth, our common home. Failure to follow the noble teachings of religions is one of the causes responsible for the troubled situation in which our world finds itself today. Our contemporaries will rediscover the value of the lofty teachings of religious traditions only if we all strive to live by them and to cultivate fraternal and friendly relationships with everyone, with the sole aim of strengthening unity amid diversity, ensuring harmonious coexistence amid differences, and being peacemakers despite the difficulties and challenges we are bound to face.
As followers of our respective religious traditions, we ought always to cooperate with all people of good will in promoting “a culture of respect, dignity, compassion, reconciliation and fraternal solidarity” (Joint Declaration of Istiqlal, 5 September 2024). In this way, we can help to defeat the culture of individualism, exclusion, indifference and violence that sadly is spreading. Drawing from the spiritual truths and values that we have in common, yet firmly rooted in and committed to our own religious beliefs and convictions, may we walk together and work together to build a better humanity!
Dear friends, I thank you for your presence and for your commitment to dialogue and understanding between the followers of the different religions. In assuring you of my prayers, I would ask you, please, to remember me in your own.