കോട്ടയം അടൂർ - കടമ്പനാട് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. സഖറിയാസ് മാർ അപ്രേമി നു നേരത്തേ നടത്തിയ ചുമതലകൾ തിരികെ ഓർത്തഡോ ക്സ് സഭ എപ്പിസ്കോപ്പൽ സുന്ന ഹദോസ് തീരുമാനിച്ചു. സഭാതർ ക്കം സംബന്ധിച്ച് അദ്ദേഹം നട ത്തിയ പ്രസംഗം വിവാദമായതിനെ തുടർന്ന് ചുമതലകളിൽനിന്ന് മാറ്റി നിർത്തിയിരുന്നു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാ തോലിക്ക ബാവയുടെ അധ്യക്ഷ തയിൽ സഭയിലെ മുഴുവൻ മെത്രാപ്പൊലീത്തമാരും പങ്കെടുത്ത സു ന്നഹദോസ് സമാപിച്ചു.
സഭയുടെ അടിസ്ഥാന പ്രമാണത്തിൽ ഉറച്ചുനിന്ന് വൈദികരുടെ ഇടയശുശ്രൂഷ കാലികമാക്കാൻ തയ്യാറാക്കിയ രൂപരേഖ സുന്നഹ ദോസ് അംഗീകരിച്ചു. ശാസ്താം കോട്ട മൗൺട് ഹോറേബ് ആശ്ര മത്തിൻ്റെയും സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനത്തിൽ ഉൾപ്പെട്ട സെൻ്റ് ഗ്രിഗറി ആശ്രമത്തിൻ്റെയും നിയമാവലികൾക്ക് ഗീകാരം നൽകി.
1977 മുതൽ 2025 വരെയുള്ള സുന്നഹദോസുകളിലെ പ്രധാന തീരുമാനങ്ങൾ കോർത്തിണക്കി പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ : പ്രകാശനം കുര്യാക്കോസ് മാർ ക്ലമ്മീസ് വലിയ മെത്രാപ്പൊലി: ത്തയ്ക്കു നൽകി പരിശുദ്ധ കാതോലിക്കാ ബാ വാ നിർവഹിച്ചു.
സുന്നഹദോ എസ് സെക്രട്ടറി ഡോ.യൂഹാ നോൺ മാർ ക്രി സോസ്റ്റമോസ് റിപ്പോർട്ട് അറിയിച്ചു. ഡോ.
തോമസ് മാർ അത്തനാസി 1 യോസ്, കുര്യാക്കോസ് മാർ ക്ലി മ്മീസ്, യൂഹാ നോൻ മാർ മിലിത്തിയോസ്,
സഖറിയ മാർ സേവേറിയോസ് എന്നിവർ ധ്യാന യോഗങ്ങൾക്ക് നേതൃത്വം നൽകി.
ഫ്രാൻസിസ് മാർപാപ്പ, ആർച്ച് ബിഷപ് മാർ അപ്രേം, മുൻ മുഖ്യ മന്ത്രി വി.എസ്.അച്യുതാനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ അനുശോചനം രേഖപ്പെടുത്തി. ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ആശംസകൾ നേർന്നു.